Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Italy

ഇറ്റലിയിലെ 'മോൻസൻ മാവുങ്കൽ': വ്യാജ ഗ്രീക്ക് ആംഫി തിയറ്റർ നിർമിച്ച് 69കാരൻ തട്ടിയത് കോടികൾ

ലോകം കണ്ടതിൽ ഏറ്റവും വലിയ പുരാവസ്തു തട്ടിപ്പുകാരിലൊരാളാണ് മോൻസൻ മാവുങ്കൽ. മോശയുടെ അംശവടി, യേശുക്രിസ്തുവിനെ ഒറ്റിക്കൊടുക്കാൻ യൂദാസിനു ലഭിച്ച 30 വെള്ളിക്കാശുകളിൽ രണ്ട് എണ്ണം, യേശുക്രിസ്തുവിന്‍റെ രക്തം പുരണ്ട വസ്ത്രത്തിന്‍റെ ഭാഗം, മദർ തെരേസയുടെ മുടിയിഴ, ശ്രീകൃഷ്ണന്‍റെ വെണ്ണക്കുടം, ടിപ്പു സുൽത്താന്‍റെ സിംഹാസനം, വാളുകൾ, ശബരിമല ചെന്പോല, മുഹമ്മദ് നബിയുമായി ബന്ധപ്പെട്ട വിളക്ക്, രാജാ രവിവർമയുടെയും പിക്കാസോയുടെയും ഡാവിഞ്ചിയുടെയും യഥാർഥ ചിത്രങ്ങൾ, മുഗൾ ചക്രവർത്തി ഔറംഗസേബിന്‍റെ മോതിരം തുടങ്ങി നിരവധി അമൂല്യ പുരാവസ്തുക്കൾ തന്‍റെ പക്കലുണ്ടെന്നു വിശ്വസിപ്പിച്ചായിരുന്നു മോൻസന്‍റെ തട്ടിപ്പ്. കൊച്ചി കലൂരിലെ വീട് പുരാവസ്തു മ്യൂസിയമായി ഇയാൾ മാറ്റിയിരുന്നു. രാഷ്‌ട്രീയക്കാർ, സിനിമാക്കാർ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവരുമായി ഇ‍യാൾക്ക് അടുത്തബന്ധം ഉണ്ടായിരുന്നു.

മോൻസനെപ്പോലെയുള്ള മറ്റൊരു തട്ടിപ്പുവീരന്‍റെ കഥകേട്ട്, ആളുകൾ തലയിൽ കൈവച്ചു! യൂറോപ്യൻ യൂണിയനെവരെ വെട്ടിൽവീഴ്ത്തിയ തട്ടിപ്പ്. ഇറ്റലിയിലാണു സംഭവം. ആംഫി തിയറ്ററിന്‍റെ മാതൃകയിൽ കെട്ടിടം നിർമിച്ച്, പ്രാചീന ഗ്രീക്ക് ആംഫി തിയറ്ററാണെന്ന് വിനോദസഞ്ചാരികളെ വിശ്വസിപ്പിച്ച്, വർഷങ്ങളോളം തട്ടിപ്പുനടത്തിയ 69കാരനായ ഇറ്റാലിയൻ സ്വദേശി ഫ്രാങ്കോ മലോസോ നിസാരക്കാരനല്ല. യുറോപ്യൻ യൂണിയന്‍റെ ടൂറിസ്റ്റ് ഗൈഡിൽ വരെ ഇയാളുടെ വ്യാജ തിയറ്റർ ഇടംപിടിച്ചിരുന്നു. കോടികളാണ് ഇത്തരത്തിൽ ഇയാൾ തട്ടിയെടുത്തത്.

വടക്കൻ ഇറ്റലിയിലെ വെനെറ്റോ മേഖലയിലുള്ള വിസെൻസയ്ക്കു സമീപമാണ് മലോസോ വ്യാജ സ്മാരകം നിർമിച്ചത്. 5,000 ചതുരശ്ര മീറ്ററിലായിരുന്നു നിർമാണം. ഗാരേജ് നിർമിക്കാൻ അനുമതി നേടിയ സ്ഥലത്ത് പിന്നീട്, ഇയാൾ രഹസ്യമായി നിർമിതികൾക്കു രൂപം നൽകുകയായിരുന്നു. ചരിത്രപ്രാധാന്യമുള്ള ആംഫി തിയേറ്ററിന്‍റെ ഏകദേശ മാതൃകയിലായിരുന്നു നിർമാണം. തുടർന്ന് ഇയാൾ വ്യാജപ്രചാരണം ആരംഭിച്ചു. 2005-ൽ ഉരുൾപൊട്ടലിനെത്തുടർന്നാണു പുരാശേഷിപ്പുകൾ കണ്ടെത്തിയതെന്നായിരുന്നു ഇയാളുടെ അവകാശവാദം. ബെറിക്കോ ആംഫിതിയേറ്റർ എന്നാണ് ഇ‍യാൾ ആംഫി തിയറ്ററിനു പേരിട്ടത്. 2014-ൽ വിനോദസഞ്ചാരികൾക്കായി തിയറ്റർ തുറന്നുകൊടുക്കുകയും ചെയ്തു മലോസോ. സംഗീത പരിപാടികൾ, ചരിത്ര സെമിനാറുകൾ തുടങ്ങിയ വിവിധ പരിപാടികൾ അവിടെ സംഘടിപ്പിക്കുകയും ചെയ്തു.

NRI

ഇറ്റലിയിൽ പുതിയ മലയാളി സംഘടന രൂപീകരിച്ചു

റോം: ഇറ്റലിയിൽ പുതിയ മലയാളി സംഘടന രൂപീകരിച്ച് ഉദ്ഘാടനം ചെയ്തു. റോമാ Via Populonia - 44 -ൽ നടന്ന ITMA ക്രിസ്മസ് ആഘോഷത്തിലാണ് സംഘടന നിലവിൽ വന്നത്. ഇറ്റലിയിലെ മലയാളി സമൂഹത്തിന് ആവേശവും ആത്മവിശ്വാസവും പുതുക്കിക്കൊടുക്കുന്നതിനായി രൂപംകൊണ്ട പുതിയ മലയാളി സംഘടനയുടെ ഔദ്യോഗിക ഉദ്ഘാടനം പ്രഫ. ജോസ് ഫിലിപ്പ് നിർവഹിച്ചു.

ഇറ്റലിയിലെ മലയാളികളുടെ സമൂഹബന്ധം ശക്തിപ്പെടുത്തുകയും സംയുക്ത മുന്നേറ്റം സാധ്യമാക്കുകയും ചെയ്യുക എന്നതാണ് സംഘടനയുടെ പ്രധാന ലക്ഷ്യമെന്ന് ഉദ്ഘാടന സമ്മേളനത്തിൽ അഡ്വ. തോമസ് കുര്യൻ പ്രഖ്യാപിച്ചു.

 മനുഷ്യന്‍റെ യഥാർത്ഥ വളർച്ച സംഘടിത ശക്തിയും സമൂഹ കെട്ടുറപ്പുമാണ് നിർണ്ണയിക്കുന്നത്. പുതിയ സ്വപ്നങ്ങളും പ്രതീക്ഷകളും ചേർന്നാണ് ഇന്ത്യയിൽ നിന്ന് വിദേശത്തേക്ക് മലയാളികൾ പുറപ്പെട്ടതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ സംസാരിച്ച പ്രഫ. ജോസ് ഫിലിപ്പ് പറഞ്ഞു.

എന്നാൽ ഭാഷാപ്രശ്നങ്ങൾ, പഠിച്ച ജോലി ചെയ്യാൻ കഴിയാതെ വരുക തൊഴിൽസ്ഥിരത, രേഖാപ്രശ്നങ്ങൾ, കുടുംബസമ്മർദ്ദങ്ങൾ തുടങ്ങിയ വിദേശജീവിതത്തിലെ യാഥാർത്ഥ്യങ്ങൾ പലപ്പോഴും അവരെ പരീക്ഷിക്കാറുണ്ട്. അതേസമയം, ഈ വെല്ലുവിളികൾക്കിടയിലും മലയാളികൾ സ്ഥിരതയും പരിശ്രമവുംകൊണ്ട് മുന്നേറി ശക്തി തെളിയിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇറ്റലിയിലെ തൊഴിലവസരങ്ങളിലേക്ക് പ്രവേശിച്ച മലയാളികൾ, ഹോട്ടൽ മേഖല, ഫാക്ടറി, കെയർസർവീസ്, കാർഷികം, ക്ലീനിംഗ് തുടങ്ങിയ വ്യവസായ മേഖലകളിൽ ആദ്യം പ്രവർത്തനം ആരംഭിച്ചെങ്കിലും, പിന്നീട് മാന്യത, സത്യസന്ധത, യോഗ്യത, കഠിനപ്രയത്നം എന്നിവയുടെ ബലംകൊണ്ട് സമൂഹത്തിന്റെ മുൻനിരയിൽ എത്തിനിൽക്കുന്നവരായി അവർ മാറിയതായി അദ്ദേഹം പറഞ്ഞു.

വിദേശജീവിതത്തിൽ സ്ഥിരതയും വികസനവും കൂടുതൽ ഉറപ്പാക്കുന്നതിനായി പ്രഫ. ജോസ് ഫിലിപ്പ് നിർദേശിച്ച പ്രധാന ഘടകങ്ങൾ ചുവടെപ്പറയുന്നവയാണ്: ഇറ്റാലിയൻ ഭാഷ നന്നായി പഠിക്കുക, താമസിക്കുന്ന രാജ്യത്തിലെ നിയമങ്ങളും ഭരണനടപടികളും വ്യക്തമായി മനസിലാക്കുക, ഏതു ജോലിയെയും മാന്യമായ തൊഴിൽ എന്ന ബോധ്യത്തോടെ ചെയ്യുക, ശാരീരികാരോഗ്യവും മാനസികശക്തിയും നിലനിർത്തുക. ഈ മൂല്യങ്ങൾ പ്രായോഗികമാക്കുമ്പോഴാണ് കുടിയേറ്റജീവിതത്തിൽ സ്ഥിരതയും സുരക്ഷിതമായ മുന്നേറ്റവും ഉറപ്പുവരുത്താൻ കഴിയുന്നത്.

 

NRI

പെല്ലത്താൽ മറിയക്കുട്ടി അന്തരിച്ചു

മാറിയിടം: പെല്ലത്താൽ ജോസഫിന്‍റെ ഭാര്യ മറിയകുട്ടി (91) അന്തരിച്ചു. സംസ്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ്‌ മൂന്നിന് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം മാറിയിടം തിരുഹൃദയ ദേവലയത്തിൽ.‌

പരേത മാറിയിടം പടിക്ക മ്യാലിൽ കുടുംബാഗമാണ്. മക്കൾ: എത്സമ്മ, ആലീസ്, സിസ്റ്റർ മേഴ്സി ഡിഎസ്എഫ്എസ് (ഇറ്റലി), സജി, ബിനോയി, ബിന്ദു, സോണിയ ഇരുവരും (ഇറ്റലി).

മരുമക്കൾ: പരേതനായ ജോൺ കല്ലോലിൽ (മാറിയിടം), കുര്യൻ മാത്യൂ കൈമാരിയേൽ (ഇലഞ്ഞി), റെനി അയിത്തി ചിറയിൽ (ചാമക്കാല), സിന്ധു നെല്ലിക്കാക്കുഴിയിൽ (കൂടല്ലൂർ), സിജു പീടികയിൽ (വെളിയനാട്), സിറിൾ മഴുപ്പേൽ (പയസ്മൗണ്ട്) (ഇരുവരും ഇറ്റലി).

NRI

ഇറ്റലിയിൽ വാഹനാപകടം: ഇന്ത്യൻ ദമ്പതികൾ മരിച്ചു

റോം: ഇറ്റലിയിൽ വാഹനാപകടത്തിൽ ഇന്ത്യൻ ദമ്പതികൾ മരിച്ചു. നാഗ്പുർ സ്വദേശികളായ ജാവേദ് അക്തറും ഭാര്യ നാദിറ ഗുൽഷനുമാണ് മരിച്ചത്. മക്കളായ അർസു, ഷിഫ, ജാസൽ എന്നിവർക്ക് പരിക്കേറ്റു.

അർസുവിന്‍റെ തലയ്ക്ക് ഗുരുതരമായി പരിക്കുണ്ടെന്നാണ് വിവരം. വെള്ളിയാഴ്ച രാവിലെ ഗ്രോസെത്തോയിൽ വച്ചാണ് അപകടമുണ്ടായത്.

ഇന്ത്യൻ കുടുംബം സഞ്ചരിച്ച ബസും ട്രക്കും കൂട്ടിയിടിക്കുകയായിരുന്നു. ബസ് ഡ്രൈവറും അപകടത്തിൽ മരിച്ചു.

NRI

അങ്കമാലി ഫ്രണ്ട്സ് ഇറ്റലിക്ക് നവ സാരഥികൾ

റോം: അങ്കമാലി ഫ്രണ്ട്സ് ഇറ്റലി എന്ന സംഘടനയുടെ ഈ വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു.

ഭാരവാഹികൾ: രക്ഷാധികാരി - ജോയ് പോൾ ഇരുമ്പൻ, പ്രസിഡന്‍റ് - വർക്കി കോളാട്ടുകുടി, വൈസ് പ്രസിഡന്‍റ് - ജിസ്മോൻ തോമസ്, സെക്രട്ടറി - ജിൻസി തോമസ്, ജോയിന്‍റ് സെക്രട്ടറി - സനൽ മണവാളൻ, ട്രഷറർ - ബിജു ചിറയത്ത്.

എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ - ജിൻസൺ പാലാട്ടി, സെബി വിൻസെന്‍റ്, സ്റ്റാബി ജോസഫ്, ജോയ് പറമ്പി, റിജോ ഡൊമിനിക്ക്, ജിഞ്ചു ആന്‍റണി, മാർട്ടിൻ ചെറുമഠത്തിൽ, വിൽസൺ ഞാളിയത്ത്, ജാസ്മിൻ ജോസ്, ഫ്ലവർ ജോസ്.

Latest News

Corehub Up